ബാംഗ്ലൂർ: മലയാളിയായ ബൈജു രവീന്ദ്രന്റെ എഡ്യുടെക് കമ്പനിയായ ബൈജൂസിൽ വീണ്ടും വൻ വിദേശ നിക്ഷേപം. 1,483-ാളം കോടി രൂപയാണ് കമ്പനിയിലേക്ക് വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നായി എത്തിയത്. രണ്ടു മാസം മുൻപ് 3,672 കോടി ഡോളർ സമാനമായി ബൈജൂസ് സമാഹരിച്ചിരുന്നു.
നിക്ഷേപവിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ബ്ലാക്റോക്, ടി റോവ്പ്രൈസ് എന്നീ കമ്പനികൾ നിക്ഷേപകരുടെ പട്ടികയിലുണ്ടെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെഡ്ജ് ഫണ്ട് ടൈഗർ ഗ്ലോബൽ മാനേജ്മെന്റിൽ നിന്ന് 200 മില്യൺ ഡോളറാണ് ഇക്വിറ്റി ഫണ്ടായി ബൈജൂസ് സമാഹരിച്ചത്. ഇതോടെ, ജനുവരിയിൽ കമ്പനിയുടെ മൂല്യം ഏകദേശം 8 ബില്യൺ ഡോളറായി ഉയർന്നിരുന്നു.
ചുരുങ്ങിയ കാലത്തിനുള്ളിൽ വിപണയിൽ വൻ സ്വാധീനം നേടിയ വിദ്യാഭ്യാസ ആപ്പാണ് ബൈജൂസ്. ബാംഗ്ലൂർ ആണ് ആസ്ഥാനം. കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസ് ലേണിങ് ആപ്പിന്‍റെ മാതൃകമ്പനി തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ്.