തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളേജില്‍ സീറ്റിന് കോഴ വാങ്ങിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സീറ്റ് കച്ചവടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പണം നഷ്ടപ്പെട്ട രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് . എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് അധികൃതർ നാലു പേരിൽ നിന്നായി 92 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. സിഎസ്ഐ സഭക്ക് കീഴിലുള്ള സ്ഥാപനമാണ കാരക്കോണം മെഡിക്കൽ കോളേജ്.
വൻതുകയുടെ സാമ്പത്തിക ഇടപാടായതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി. കോളേജ് മാനേജ്‍മെന്റിന് എതിരെ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണ കാര്യക്ഷമമല്ലെന്ന് ചൂണ്ടികാട്ടിയാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.
മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ ഡോ. ബെനറ്റ് എബ്രാഹം, മെഡിക്കല്‍ കോളജ് മുന്‍ കണ്‍ട്രോളര്‍ ഡോ. പി തങ്കരാജന്‍, മുന്‍ പ്രിസിപ്പല്‍ ഡോ. പി മധുസൂദനന്‍ എന്നിവരാണ് കേസിലെ പ്രതികൾ.