റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആര്‍ബിഐ. നാലു ശതമാനം നിരക്ക് തുടരും. റിസർവ് ബാങ്കിന്റെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എംപിസി) തുടർച്ചയായ മൂന്നാം തവണയും വായ്പാ നിരക്കുകള്‍ അതേപടി നിലനിര്‍ത്താന്‍ തീരുമാനിച്ചത്. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരും. 2021-ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) -7.5 ശതമാനമായിരിക്കുമെന്നും റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നു.
റിപ്പോ നിരക്ക് 4 ശതമാനമായി മാറ്റമില്ലാതെ നിലനിർത്താൻ ധനകാര്യ നയ സമിതി (എംപിസി) ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നിലവിലെ മാന്ദ്യം ലഘൂകരിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കാൻ റിസർവ് ബാങ്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി മൂലം ആഗോള സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. എല്ലാ പ്രധാന വിപണികളും അനിശ്തിതത്വത്തിലാണ്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്‌എഫ്) നിരക്കും ബാങ്ക് നിരക്കും 4.25 ശതമാനമായിത്തന്നെ തുടരും. അതുകൊണ്ട് നാണയപ്പെരുപ്പവും ഉയർന്ന തോതിൽ തുടരുമെന്നും ആർബിഐ ഗവർണർ പറഞ്ഞു.