ഇന്ത്യാ-യുഎഇ ഡിപ്ലോമാറ്റിക് ചാനൽ വഴി കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ്. സ്വപ്നയും സരിത്തും ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് കസ്റ്റംസ് പറയുന്നത്. ഈ കടത്തിന് പിന്നിൽ പ്രമുഖർ ഉണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം. സ്വർണകടത്തിന് പിന്നിൽ റിവേഴ് ഹവാലയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. സ്വർണകടതത്ത് വഴിയുണ്ടാക്കിയ പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കസ്റ്റംസ് പറയുന്നത്.
സ്വപ്നയും സരിത്തും മജിസ്ട്രേറ്റിന് മുമ്പിൽ രഹസ്യമൊഴി നൽകിയിരുന്നു. ഈ മൊഴി പുറത്തുവന്നാൽ ഇരുവരുടെയും ജീവൻ അപകടത്തിലാകുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം സ്വർണ കടത്തുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ മുൻ ഗൺമാനെയും ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്തു. മുൻ ഗൺമാൻ ജയഘോഷ്, ഡ്രൈവർ സിദ്ദിഖിനെയും രാവിലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്. ജയഘോഷ് നേരത്തെ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. വീട്ടിൽ നിന്ന് കാണാതായ ഇയാളെ രണ്ട് ദിവസം കഴിഞ്ഞ് കൈഞരമ്പ് മുറിച്ച നിലയിൽ ഒരു പറമ്പിൽ നിന്ന് കണ്ടെത്തുകയായിരുന്നു.