രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ഇന്ധനവില കുതിക്കുകയാണ്. സംസ്ഥാനത്ത് പെട്രോള്‍ വില 30 പൈസ കൂടി 83 രൂപ 31 പൈസയിലും ഡീസല്‍ വില 26 പൈസ കൂടി 77 രൂപ 37 പൈസയിലുമെത്തി. തുടര്‍ച്ചയായി പതിനാറാം ദിവസമാണ് ഇന്ധനവില കുതിച്ചുയരുന്നത്. 16 ദിവസത്തിനിടെ ഡീസല്‍വിലയില്‍ മാത്രം മൂന്ന് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില വര്‍ധിക്കാനുള്ള കാരണം.
കോവിഡും ലോക്‌ഡൗണും കാരണം ദുരിതത്തിലായ മനുഷ്യരോട് കേന്ദ്ര സര്‍ക്കാര്‍ ഒട്ടും കാരുണ്യം കാണിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. പാചക വാതകത്തിനും കഴിഞ്ഞ ദിവസം 50 രൂപ കൂട്ടിയിരുന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുനരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
രാവിലെ ആറ് മണിയോടെ പെട്രോള്‍ പമ്പുകളിലെ ഓട്ടോമെഷീന്‍ സംവിധാനത്തിലൂടെ പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നതോടെ ആരുമറിയാതെ വിലവര്‍ദ്ധനവ് നടപ്പാക്കാന്‍ കഴിയുന്നുവെന്നതാണ് എണ്ണക്കമ്പനികളുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും നേട്ടം. ഈ കോവിഡ് പ്രതിസന്ധിയിലും ഇന്ധനവില ഉയരുന്നത് വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്.