കോട്ടയം: അവസാന നിമിഷംവരെ ആകാംക്ഷ നിറഞ്ഞ കോട്ടയം നഗരസഭാ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല. 52 അംഗ നഗരസഭയിൽ എൽഡിഎഫ് 22 സീറ്റും (സ്വതന്ത്രനുള്‍പ്പെടെ) യുഡിഎഫ് 21 സീറ്റുമാണ് നേടിയത്. എൻഡിഎ 8 സീറ്റുകൾ നേടിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ ബിജെപി പിന്തുണ തേടാൻ ഇടതുവലതു മുന്നണി നേതൃത്വം തുനിയുമോ എന്നതാണ് വിലയേറിയ ചോദ്യം. അപ്പോൾ ഗാന്ധിനഗർ സൗത്തിൽ നിന്ന് സ്വതന്ത്രയായി വിജയിച്ച ബിൻസി സെബാസ്റ്റ്യൻ ചായുന്നതനുസരിച്ചാകും ആര് ഭരിക്കണമെന്ന് തീരുമാനിക്കപ്പെടുക. അവർ യുഡിഎഫിന് പിന്തുണ നൽകിയാൽ ഇരു മുന്നണികൾക്കും 22 സീറ്റുകൾ വേവതമാകും. അതോടെ ടോസ് ചെയ്ത് ഭരണം നേടേണ്ടി വരും.
എന്നാൽ എൽ.ഡി.എഫിനൊപ്പം സ്വതന്ത്രയെത്തിയാൽ എൽ.ഡി.എഫിന് അനായാസമാകും ഭരണം. നിലവിൽ യുഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. 2015 ൽ യുഡിഎഫ് – 29, എൽഡിഎഫ് – 13, ബിജെപി – 5, സ്വതന്ത്രർ – 5 എന്നിങ്ങനെയാണ് കക്ഷിനില.