LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാര്‍ട്ടി ഏതു ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: പാര്‍ട്ടി ഏതു ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്ന് കെ മുരളീധരന്‍. നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് വേണ്ടത്,  യുഡിഎഫിനെ നയിക്കുന്നത് ലീഗല്ല കോണ്‍ഗ്രസ് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശതെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കളും അണികളും രംഗത്തുവരുന്നുണ്ട്.

പലയിടങ്ങളിലും മുരളിയെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ  ഫ്ലക്സ് ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ മുരളീധരന്റെ പ്രതികരണം. നേരത്തെ കാസര്‍കോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും കണ്ണൂര്‍ എംപി കെ സുധാകരനും കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യമുന്നയിച്ച് രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍തന്നെ മുരളീധരനും കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും തമ്മിലുളള സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് സംബന്ധിച്ച് തര്‍ക്കം ഏറെ ചര്‍ച്ചയായിരുന്നു.

അതേസമയം കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതും കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെടുന്നത് ലീഗാണെന്നുമുളള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയും നിരവധി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. യുഡിഎഫ് അപ്രസക്തമായിരിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനുളള കേന്ദ്രമായി ലീഗ് മാറിയോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഫെയ്ബുക്ക് പോസ്റ്റ്.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More