LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബദൽ കാർഷിക നിയമം പാസാക്കാൻ കേരളം; കരട് തയ്യാറാക്കാൻ സബ്കമ്മിറ്റി

കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെ ബദൽ കാർഷിക നിയമത്തെ കുറിച്ച് കേരളം ആലോചിക്കുന്നു. പഞ്ചാബ് പാസാക്കിയ മാതൃകയിലുളള നിയമമാണ് കേരളത്തിന്റെ പരി​ഗണനയിലുള്ളത്. നിയമ നിർമാണത്തിനായി സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി.  

അതേസമയം   വിവാദമായി കാർഷിക നിയമ ഭേദ​ഗതി തള്ളാൻ കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചു. ഡിസംബർ 23 നാണ് സഭ സമ്മേളിക്കുക. കാർഷക നിയമം തള്ളൽ മാത്രമാണ് അജണ്ട്. കാർഷിക നിയമ ഭേ​ഗ​തിക്കെരെ സഭ പ്രമേയം പാസാക്കും. ഒരു മണിക്കൂർ നേരം കൊണ്ട് നടപടികൾ പൂർത്തിയാക്കി സഭ പിരിയും. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിക്കും. ബിജെപി അം​ഗമായ ഒ രാജ​ഗോപാൽ വിട്ടുനിൽക്കുകയോ, പ്രമേയത്തെ എതിർക്കുകയോ ചെയ്തേക്കും.  കക്ഷി നേതാക്കൾ മാത്രമാണ് പ്രമേയ ചർച്ചയിൽ സംസാരിക്കുക. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാർഷിക ഭേദ​ഗതി നിയമത്തിനെതിരെ  പ്രമേയം പാസാക്കാൻ  ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായാണ് തീരുമാനിച്ചത്. നിരാകരണ പ്രമേയത്തിന്റെ സാധ്യതകളെ കുറിച്ച് സർക്കാർ നിയമവിദ​ഗ്ധരുമായി ചർച്ച നടത്തിയിരുന്നു.  കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാ​ഗമായാണ് നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നത്. സംസ്ഥാനത്ത് കാർഷകി നിയമം നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More