അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, പുതുവത്സരാഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കു കത്തെഴുതി.
കേരളത്തില്‍ ബീച്ച്, ബാർ ഹോട്ടലുകൾ, ബിയർ പാർലറുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്‌മെന്റുകൾ എന്നിവിടങ്ങളിൽ കർശന നിരീക്ഷണവും പരിശോധനയുമുണ്ടാകുമെന്ന് കഴിഞ്ഞ പോലീസ് ദിവസം വ്യക്തമാക്കിയിരുന്നു. ഡിജെ പാര്‍ട്ടികള്‍ എതിര്‍ക്കില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. വൈകിട്ട് ആറോടെ ബീച്ചിൽനിന്നും മാനാഞ്ചിറ സ്‌ക്വയറിൽനിന്നും മുഴുവൻ പേരെയും ഒഴിപ്പിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ വി ജോർജും അറിയിച്ചു.
അതേസമയം, സംസ്ഥാനങ്ങൾക്ക് ഉള്ളിലും അന്തർസംസ്ഥാന യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും നിരോധനമേർപ്പെടുത്താൻ പാടില്ല. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി, ഡിസംബർ 30, 31, ജനുവരി 1 എന്നീ തീയതികളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാനാണ് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.