LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ കേസിൽ അന്താരാഷ്ട്ര കുറ്റവാളിയെ പൊലീസ് ചോ​ദ്യം ചെയ്തു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ കേസില്‍ അന്താരാഷ്ട്ര കുറ്റവാളി രവി പൂജാരിയെ പൊലീസ് ചോദ്യം ചെയ്തു. ഫോണിലൂടെയാണ് ചെന്നിത്തലയെ പൂജാരി ഭീഷണിപ്പെടുത്തിയത്. ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നത്. 2016 ലാണ് ചെന്നിത്തലയെ പൂജാരി ഭീഷണിപ്പെടുത്തിയത്. 

തിരുവനന്തപുരം കൻ്റോൺമെന്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കൻ്റോണ്‍മെൻ്റ് എസിപിയാണ് പൂജാരിയെ ചോദ്യം ചെയ്തത്. കേരളാ പൊലീസ് ബം​ഗളൂരുവിലെത്തിയാണ് ചോദ്യം ചെയ്തത്. സെന​ഗലിൽ പിടിയിലായ രവി പൂജാരി നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്.  ബം​ഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ് പൂജാരി. ആശുപത്രിയിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാജ്യത്തിനകത്തും പുറത്തുമായി 200 ലധികം കേസുകളിലെ പ്രതിയാണ്  പൂജാരി. കർണാടകയിൽ 100ൽ അധികം കേസുകളാണ് പൂജാരിയുടെ പേരിലുള്ളത് . സെന​ഗലിൽ  പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  പൂജാരിയെ സെനഗൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ജനുവരി 18ന് കൊച്ചിയിൽ നടന്ന ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലും പൂജാരി പ്രതിയാണ്. പൂജാരിക്കെതിരെ എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More