ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ തുടങ്ങി. ഏറ്റവുമൊടുവിൽ കൊവിഡ് 19 മഹാമാരി വിതച്ച പ്രതിസന്ധി അടക്കം നിരവധി വെല്ലുവിളികളാണ് സർക്കാർ നേരിടുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
സംസ്ഥാനം ഇതുവരെ നേരിടാത്ത വെല്ലുവിളികള്‍ നേരിട്ടുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെയും സര്‍ക്കാര്‍ നേരിട്ടു. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയാക്കുകയാണ് ലക്ഷ്യം. ലോക്ഡൗൺ കാലത്ത് ആരെയും സര്‍ക്കാര്‍ പട്ടിണിക്കിട്ടില്ല. കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ തടസ്സപ്പെടുത്തി. ഇത് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കാര്‍ഷിക നിയമം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് എന്ന ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പുതിയ കർഷകനിയമഭേദഗതികൾ മിനിമം താങ്ങുവിലയെ ഇല്ലാതാക്കുന്നതും, കോർപ്പറേറ്റ് ഇടനിലക്കാരെ സഹായിക്കുന്നതുമാണ്. ഉപഭോക്തൃസംസ്ഥാനമായ കേരളം പോലെയുള്ളവർക്ക് ഇത് വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ് - അദ്ദേഹം പറഞ്ഞു. കാർഷിക നിയമഭേദഗതിയെ വിമർശിക്കുന്ന ഈ ഭാഗം പ്രസംഗത്തിൻറെ കരടിലുണ്ടെങ്കിലും ഗവർണ്ണർ തിരുത്തൽ ആവശ്യപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്.