LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹരിയാന മുഖ്യമന്ത്രിക്ക് പൗരത്വം തെളിയിക്കുന്ന രേഖയില്ല

ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പൗരത്വം തെളിയിക്കുന്ന രേഖയില്ലെന്ന് വിവരാവകാശ രേഖ. സംസ്ഥാന മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെയും പൗരത്വം തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും, ​ഗവർണറുടെയും  പൗരത്വ തെളിയിക്കുന്ന രേഖയുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച വിരാവകാശ രേഖക്കുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യങ്ങൾ അറിയിച്ചത്.

വിവരാവകാശപ്രവര്‍ത്തകന്‍ പി പി കപൂര്‍ ആണ്  പൗരത്വ രേഖയുടെ വിവരങ്ങള്‍ അന്വേഷിച്ച് വിവരാവകാശ അപേക്ഷ നല്‍കിയത്. ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് വിവരാവകാശ ഓഫീസര്‍ മറുപടി കൊടുത്തത്. പൗരത്വ രേഖകള്‍ സംബന്ധിച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ലഭ്യമായേക്കും എന്നും അദ്ദേഹത്തിന്‍റെ മറുപടിയിലുണ്ട്.

ഹരിയാനയിൽ പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കുമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഖട്ടാര്‍ വ്യക്തമാക്കിയിരുന്നു.  ഹരിയാനയിൽ താമസമാക്കിയ  പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള  1500 ഓളം ന്യൂനപക്ഷങ്ങൾക്ക്  പുതിയ നിയമ പ്രകാരം  പൗരത്വം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Contact the author

web desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More