'ശിരസിലെ കൊഞ്ചു ഹൃദയം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച മന്ത്രി ജി.സുധാകരന്‍റെ കവിതയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. 'കൊഞ്ചുപോലെന്‍ ഹൃദയം, ഉണക്കക്കൊഞ്ചു പോലെന്‍ ഹൃദയം' എന്ന വരിയില്‍ തുടങ്ങുന്ന കവിത, ശിരസ്സിൽ ഹൃദയമേന്തി നടക്കുന്ന കൊഞ്ചിനോട് അവനവനെത്തന്നെ ഉപമിക്കുകയാണ്. കൊഞ്ചിന്റെ ദുര്‍വിധിയില്‍ കവി വരച്ചുവെക്കുന്നത് അവനവന്റെ നിസഹായതകള്‍ തന്നെയാണ്. കവിത പ്രസിദ്ധപ്പെടുത്തിയതിന്റെ പേപ്പര്‍ കട്ടിങും പ്രചരിക്കുന്നുണ്ട്.
നാട്ടുകാർ വറുത്തുകോരുന്ന, പച്ചമാങ്ങാ കൂട്ടി ഭുജിക്കുന്ന, കടലിന്റെ മക്കളായി ജനിച്ചിട്ടും മർത്യന്ന് ചുട്ടുപൊടിച്ചു തിന്നുവാൻ ഇരയാകുന്ന കൊഞ്ചിന്റെ ദുർവിധിയെ മനുഷ്യ ജീവിതവുമായി ചേര്‍ത്തു വയ്ക്കുകയാണ് കവി. നേരത്തെ കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് പുറത്തുവന്ന ജി.സുധാകരന്റെ 'കൊറോണ കവിത'യും ചര്‍ച്ചയായിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക