രാജ്യത്തെ ആദ്യ എയർ ടാക്സി സർവീസിന് ഹരിയാനയിൽ തുടക്കമായി. ഉഡാൻ ചണ്ഡീഗഢിൽ നിന്നും ഹിസാർ വരെയുള്ള ആദ്യ സർവീസ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഉദ്ഘാടനം ചെയ്തു. 45 മിനിറ്റിൽ പൂർത്തിയാവുന്ന ഹിസാർ — ചണ്ഡീഗഢ് യാത്രയ്ക്ക് 1,755 രൂപ മുതലാണു ടിക്കറ്റ് നിരക്ക്.
നാല് സീറ്റുകളാണ് എയർ ടാക്സിയിൽ ഉണ്ടായിരിക്കുക. പൈലറ്റിനെ കൂടാതെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിലാണ് സഞ്ചാരം. പണച്ചെലവ് കുറവാണെന്നതാണ് എയർ ടാക്സിയുടെ മറ്റൊരു പ്രത്യേകത. ഇരട്ട എൻജിനും നാലു സീറ്റുമുള്ള ടെക്നാം പി 2006ടി വിമാനമാണ് എയർ ടാക്സി സർവീസിനായി ഉപയോഗിക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഹിസാർ — ചണ്ഡീഗഢ് സർവീസിനു പിന്നാലെ അടുത്ത ആഴ്ച ഹിസാർ — ഡെഹ്റാഡൂൺ റൂട്ടിലും എയർ ടാക്സി സേവനം ആരംഭിക്കുന്നുണ്ട്. ജനുവരി 23 മുതൽ ഹിസാറിൽ നിന്നു ധർമശാലയിലേക്കും വിമാന സർവീസ് തുടങ്ങും.