കളമശ്ശേരി നഗരസഭാ 37 ആം വാർഡിലെ ഉപതെരഞ്ഞെടപ്പിൽ ലീഗിന്റെ തോൽവിയിൽ കോൺഗ്രസുമായി പ്രശ്നങ്ങളില്ലെന്ന് കെപിഎ മജീദ്. ലീഗിന് മത്സരിക്കാൻ കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതിൽ പാർട്ടി ഉടൻ തീരുമാനം എടുക്കുമെന്നും മജീദ് പറഞ്ഞു. യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച നടക്കുകയാണ്. എന്നാൽ ചർച്ചകൾ പൂർണമായില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൻ സീമ കണ്ണനെ മാറ്റണമെന്ന് നിലപാടിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക ലീഗ് നേതൃത്വം. സീമയും സംഘവും കാലുവാരിയെന്ന അഭിപ്രായത്തിൽ മാറ്റമില്ലെന്നാണ് ലീഗിന്റെ അഭിപ്രായം. 3 അംഗങ്ങളാണ് ലീഗിനുള്ളത്. സീമയെ ചെയർപേഴ്സൻ സ്ഥാനത്ത് നിന്ന് മാറ്റിയിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ലീഗിന്റെ തീരുമാനം. അതേസമയം ഉപതെരഞ്ഞടുപ്പ് പ്രചരണത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്ന നിലപാടിലാണ് സീമ കണ്ണൻ. കളമശേരി 37ാം വാര്‍ഡില്‍ എല്‍ഡിഎഫിൽ ഇടത് സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാറാണ് ജയിച്ചത്.