സ്റ്റാൻഡ്-അപ്പ് കൊമേഡിയന്‍ മുനവർ ഫാറൂഖിയുടെ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചെന്ന പരാതിയിൽ ജനുവരി 2 നാണ് ഫാറൂഖിയെയും സഹായി നളിൻ യാദവിനെയും അറസ്റ്റ് ചെയ്തത്.
ബിജെപി എംഎൽഎയുടെ മകന്റെ പരാതിയെ തുടർന്നാണ് നടപടി. ഇൻഡോറിലെ 56 ദൂക്കാൻ ഏരിയയിലാണ് പരിപാടി നടന്നത്. ഹിന്ദു ദൈവങ്ങളെയും, അമിത് ഷായെയും അധിക്ഷേപിച്ചപ്പോൾ പരിപാടി നിർത്തിച്ചെന്ന് എംഎൽഎയുടെ മകൻ ഏകലവ്യ സിംഗ് ഗൗർ പറഞ്ഞു.
മതവികാരം ഇളക്കിവിടുന്നതിനെതിരായ 295എ വകുപ്പ് പ്രകാരമായിരുന്നു കേസ്. ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി ജനുവരി 13ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാഴ്ച കൂടി നീട്ടിയിരുന്നു. ഇൻഡോര്‍ ആസ്ഥാനമായുള്ള 'പ്രഖർ' ആയിരുന്നു അന്നത്തെ പരിപാടിയുടെ സംഘാടകൻ. ഫാറൂഖിയെ ആണ് മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്. മുംബൈയിൽ നിന്നെത്തിയ ഫാറൂഖിക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തത്.