രാജസ്ഥാനിൽ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് സംസ്ഥാന സർക്കാർ. ഇന്ധനങ്ങളുടെ മൂല്യ വർധിത നികുതി കുറക്കാനാണ് തീരുമാനിച്ചത്. വാറ്റ് നികുതിയിൽ സംസ്ഥാന വിഹിതത്തിൽ 2 ശതമാനമാണ് കുറക്കുക. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലാട്ടാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പെട്രോളിനും ഡീസലിനും ഏകദേശം 2 രൂപയുടെ കുറവാണ് ഉണ്ടാവുക.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എണ്ണകമ്പനികൾ ഇന്ധനത്തിന് ദിവസേന വിലവർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി കൈക്കൊള്ളുന്നത്. ഇന്ധനവില വർദ്ധനവിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകാനാണ് വാറ്റ് നികുതിയിൽ കുറവ് വരുത്തിയതെന്ന് അശോക് ഗെഹ്ലാട്ട് ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാറും സമാനമായ നടപടി സ്വീകരിക്കണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. രാജസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 90 രൂപ കടന്നിരുന്നു. രാജ്യത്ത് ഡീസലിനും പെട്രോളിനും ഏറ്റവും കൂടുതൽ വിലയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ.