LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷക പ്രക്ഷോഭകാലത്ത് ഗാന്ധീ രക്തസാക്ഷിദിനം കടന്നുപോകുമ്പോള്‍ - കെ ടി കുഞ്ഞിക്കണ്ണൻ

കർഷകസമരങ്ങളുടേതായ അത്യന്തം പ്രക്ഷുബ്ധമായ രാഷ്ട്രീയ സന്ദർഭത്തിലാണ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനം കടന്നു പോകുന്നത്. 1948 ജനുവരി 30 നാണ് ഗാന്ധിയെ ഹിന്ദു രാഷ്ട്രവാദികൾ വെടിയുതിർത്ത് ഇല്ലാതാക്കിയത്. മുസ്ലിങ്ങളും ഹിന്ദുക്കളുമെല്ലാം സഹോദരങ്ങളാണെന്നും ഹിന്ദു മുസ്ലിം മൈത്രിയില്ലാതെ സ്വരാജ് യാഥാർത്ഥ്യമാവില്ലെന്നും പ്രചരിപ്പിച്ചതാണല്ലോ ഹിന്ദു രാഷ്ട്രവാദികൾക്ക് ഗാന്ധിജി ശത്രുവാകാൻ കാരണമായത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ദർശിച്ചിട്ടില്ലാത്ത കർഷക മുന്നേറ്റത്തിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. 1917 ൽ ചമ്പാരനിലെ നീലം കർഷകരുടെ ജീവൽ പ്രധാനപ്രശ്നങ്ങൾക്ക് വേണ്ടിയുള്ള സമരത്തിലൂടെയാണ് ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ പ്രക്ഷോഭ നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. ബ്രിട്ടീഷ് പ്ലാൻ്റർമാരുടെ ചുഷണവും കൊളോണിയൽ നിയമങ്ങളുമായിരുന്നു നീലം കർഷകരുടെ ദയനീയ സ്ഥിതിക്ക് കാരണമായത്. ബ്രിട്ടീഷ് നിയമങ്ങൾക്കെതിരായ ത്യാഗപൂർണമായ സമരമാണ് ചമ്പാരനിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്നത്.

ഇന്ത്യയിലിപ്പോൾ സമാധാനപരമായി തങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കാനായി സമരം ചെയ്യുന്ന കർഷകരെ വേട്ടയാടുന്നത് ഗാന്ധിജിയെ കൊന്ന ഹിന്ദുത്വവാദികളുടെ പിൻഗാമികളാണ്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നും രാജ്യമെന്നാൽ ജനങ്ങളാണെന്നും വിശ്വസിച്ച മഹാത്മാവ് ജീവന്‍ വെടിഞ്ഞത് എന്തിനെക്കാളേറെ മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു. ഹിന്ദു മുസ്ലിം മൈത്രിയില്ലാതെ സ്വരാജ് സാധ്യമല്ലെന്നും സ്വരാജിൻ്റെ സാക്ഷാൽക്കാരം മഹാഭൂരിപക്ഷം വരുന്ന ദരിദ്ര നാരായണന്മാർക്ക് ജീവിതോപാധികൾ ഉറപ്പു വരുത്തലാണെന്നും മഹാത്മജി ജനങ്ങളെ പഠിപ്പിച്ചു.ഹിന്ദു മുസ്ലിം മൈത്രിക്കും ദരിദ്രനാരായണന്മാരായ അധസ്ഥിത ജനതക്കും വേണ്ടി വാദിച്ച ഗാന്ധിജിയെ സഹിക്കാൻ ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രം ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ട മതഭ്രാന്തന്മാർക്കാവുമായിരുന്നില്ല. ഹിന്ദുരാഷ്ട്രവാദത്തിൻ്റെ ആചാര്യനായ സവർക്കറുടെ സന്തതസഹചാരിയും മാനസപുത്രനുമായ നാഥുറെ വിനായക് ഗോസ്സെയായിരുന്നു അതിനായി നിയോഗിക്കപ്പെട്ട ചാവേർസംഘത്തെ നയിച്ചത്. ഗാസിപ്പൂരിലും സിഗുവിലും ക്രിമിനൽ സംഘങ്ങളെ ഇറക്കിയിട്ട് നാടിനെ അന്നമൂട്ടുന്ന മണ്ണിൻ്റെ മക്കളെ അക്രമിക്കുകയാണവരിപ്പോൾ.

കോർപ്പറേറ്റ് പണത്തിൻ്റെയും വർഗീയ പ്രചരണത്തിൻ്റെയും ആനുകൂല്യത്തിൽ ദേശീയാധികാരം കയ്യടക്കിയ ഹിന്ദുത്വവാദികൾ അന്താരാഷ്ട്ര കുത്തകകൾക്ക് നാടിൻ്റെ സമ്പത്തും വിഭവങ്ങളും അടിയറവെക്കുകയാണ്. വ്യവസായങ്ങളും കൃഷിയും കോർപ്പറേറ്റുവൽക്കരിച്ച് തൊഴിലാളികളെയും കർഷകരെയും കൂലിയടിമകളാക്കുന്നു. ജനങ്ങളുടെ ഭക്ഷണാവകാശം അഗ്രിബിസിനസ് കമ്പനികളുടെ ദുരമൂത്ത ലാഭമോഹങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്നു. അംബാനിമാരുടെ കമ്പനിരാജിലൂടെ അന്താരാഷ്ട്ര കുത്തകകളുടെ നവകോളനിയാക്കി നാടിനെ മാറ്റുന്നു. അതിനെതിരായ ഇന്ത്യൻ ദേശീയ ബോധത്തിൻ്റെ തിളച്ചുമറിയലുകളാണ് ഇന്ദ്രപ്രസ്ഥത്തിലെ അപ്രതിരോധ്യമായ കർഷക മുന്നേറ്റങ്ങൾ. ഭരണകൂട ഭീകരതകയേയും സംഘപരിവാർ അഴിഞ്ഞാട്ടങ്ങളെയും അതിജീവിച്ചുമുന്നേറുന്ന കർഷക സമരകേന്ദ്രങ്ങളിലെല്ലാം കൊളോണിയൽ വിരുദ്ധ സമരസ്മരണകളുമായി മഹാത്മാ പ്രക്ഷോഭകരെ ലക്ഷ്യത്തിലേക്ക് നയിക്കുകയാണ്. രാഷ്ട്രപിതാവിന്റെ രക്തസാക്ഷിദിനം ഇന്നവര്‍ മുഴുനീള ഉപവാസദിനമായി ആചരിക്കുകയാണ്.

Contact the author

K T Kunjikkannan

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More