പ്ലസ്ടു കോഴക്കേസിൽ കെ. എം. ഷാജി എം.എൽ.എയുടെ ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു. അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു സീറ്റ് അനുവദിക്കാൻ ഷാജി ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് ചാർട്ടേഡ് അക്കൗണ്ടന്റ് എൻ എൽ മാത്യുവിൽ നിന്ന് ഇഡി വിവരങ്ങൾ തേടിയത്. ഇഡിയുടെ കോഴിക്കോട് ഓഫീസിൽ വെച്ചാണ് മൊഴിയെടുത്തത്. കേസിൽ ഷാജിയെയും ഭാര്യ ആശയെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റെിനെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.
കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഷാജി നല്‍കിയ സ്വത്തുവിവരങ്ങളില്‍ കാര്യമായ കൃത്രിമമുണ്ട് എന്നാണ് അന്വേഷണ ഏജന്‍സി കരുതുന്നത്. ഷാജി സത്യവാങ്ങ്മൂലത്തില്‍ കാണിച്ചതിലധികം സ്വത്തു വകകള്‍ നിലവില്‍ ഷാജിയുടെയും ഭാര്യയുടെയും പേരില്‍ ഉണ്ടെന്നാണ് സൂചന.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഷാജിയുമായി നേരത്തെ പണമിടപാട് ഉണ്ടായിരുന്ന മുന്‍ യൂത്ത് ലീഗ് നേതാവ് ടി ടി ഇസ്മയിലിനെയും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഷാജിയുമായുള്ള പണമിടപാടിനെ സംബന്ധിച്ചാണ് ഇ ഡി ചോദിച്ചത് എന്ന് ഇസ്മയില്‍ വെളിപ്പെടുത്തിയിരുന്നു.