വനം മന്ത്രി കെ രാജുവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. രാജുവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഓഫീസ് സ്റ്റാഫിനോടും ഉദ്യോഗസ്ഥരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
മൂന്ന് ദിവസം മുമ്പ് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഫെയ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് രോഗ വിവരം പുറത്തുവിട്ടത്. രാവിലെ ശാരീരിക അസ്വസ്തതകളെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചതായും അദ്ദേഹം പറഞ്ഞു. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം നടത്തിയവരോട് മുന്‍കരുതലുകളെടുക്കാനും മന്ത്രി ആവശ്യപ്പെട്ടു. രണ്ടുദിവസമായി കൊല്ലത്ത് നടക്കുന്ന മന്ത്രിമാരുടെ അദാലത്തില്‍ കടകംപളളി സുരേന്ദ്രന്‍ പങ്കെടുത്തിരുന്നു. നിരവധി പ്രായമായ ആളുകളാണ് മന്ത്രിമാരെ കാണാനായി അദാലത്തിലെത്തിയത്. മന്ത്രിമാരായ ഇപി ജയരാജൻ തോമസ് ഐസക് തുടങ്ങിയവർക്കും കൊവിഡ് ബാധിച്ചിരുന്നു.