ഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിനാണ് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. നിക്ഷേപകര്‍ക്ക് ഏഴു ലക്ഷം കോടി രൂപയാണ് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത്. 2015 ആഗസ്റ്റ് 24-ന് ശേഷമുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് വിപണിയിലുണ്ടായത്.
മുംബൈ ഓഹരി വിപണി സൂചികയായ സെന്‍സെക്സ് 1942-ഉം ആഭ്യന്തര സൂചികയായ നിഫ്റ്റി 538 പോയിന്‍റുമാണ് ഇടിഞ്ഞത്. എണ്ണ-ഖനന കമ്പനികളുടെ ഓഹരികളിലും ബാങ്കിംഗ് മേഖലയിലെ ഓഹരികളിലുമാണ് വന്‍ ഇടിവ് രേഖപ്പെടുത്തിയത്. ഒ.എന്‍.ജി.സിയുടെ ഓഹരി മൂല്യത്തില്‍ 16.2-ഉം റിലയന്‍സ് ഇന്‍റസ്ട്രീസ് മൂല്യത്തില്‍ 12.36 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയത്.
ബാങ്കിംഗ് മേഖലയില്‍ പൊതുമേഖല-സ്വകാര്യ മേഖലാ എന്ന വ്യത്യാസമില്ലാതെയാണ് വിപണി മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. എസ്.ബി.എയുടെ വിപണി മൂല്യത്തില്‍ 6%-ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഇന്‍റെസ് ബാങ്ക്, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ 8% - വരെ താഴെപ്പോയി. യുണിയന്‍ ബാങ്ക്, കാനറ ബാങ്ക് എന്നിവയുടെ ഓഹരികളും താഴെപ്പോയി.
നിര്‍മ്മാണ മേഖലയിലെ കമ്പനികള്‍, ഐ.ടി, ഉരുക്ക് തുടങ്ങി ഒരു മേഖലയും തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടില്ല. എണ്ണ, ഓഹരി രംഗങ്ങളിലെ കൂപ്പുകുത്തല്‍, ലോക സാമ്പത്തിക രംഗം വലിയ പ്രതിസന്ധി നേരിടുന്നതിന്‍റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. കോറോണയും അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയിടിവും യെസ് ബാങ്ക് പ്രതിസന്ധിയും ആണ് ഓഹരി വിപണിയില്‍ ഇത്രയും വലിയൊരു കൂപ്പുകുത്തലിനു കാരണമായത് എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.