LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ നേതാക്കളായ സുദീപ് ബന്ദോപാധ്യായ, ഡെറക് ഒ ബ്രയന്‍, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യശ്വന്ത് സിന്‍ഹ തൃണമൂല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പശ്ചിമബംഗാളില്‍ കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യശ്വന്ത് സിന്‍ഹ തൃണമൂലില്‍ ചേരുന്നത്. ജനതാദളില്‍ നിന്ന് ബിജെപിയിലെത്തിയ യശ്വന്ത് സിന്‍ഹ, വി പി സിംഗ്, ചന്ദ്രശേഖര്‍, എ ബി വാജ്‌പേയി എന്നിവരുടെ നേതൃത്വത്തിലുളള മന്ത്രിസഭകളില്‍ ധനമന്ത്രിയായിരുന്നു. അദ്ദേഹം  2018-ല്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. 

''രാജ്യം ഇന്ന് വിചിത്രമായ അവസ്ഥയിലാണ്, ജനാധിപത്യത്തിന്റെ ശക്തി രാജ്യത്തിന്റെ ജനാധിപത്യസ്ഥാപനങ്ങളിലാണ്. ജുഡീഷ്യറിയടക്കം എല്ലാ ജനാധിപത്യസ്ഥാപനങ്ങളും ഇന്ന് ദുര്‍ബലമായി, അതുകൊണ്ടാണ് ഇന്ന് സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ ആരുമില്ലാതായത്.  രാജ്യത്തെ ജനങ്ങള്‍ ഇന്ന് ആരെക്കുറിച്ചും ആശങ്കപ്പെടുന്നില്ല, നമുക്ക് ഭക്ഷണം തരുന്ന കര്‍ഷകര്‍ മാസങ്ങളായി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നു, എന്തുകൊണ്ടാണ് നമുക്കതില്‍ ആശങ്കയില്ലാത്തത്, രാജ്യത്തെ വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളെല്ലാം ഇന്ന് മോശം അവസ്ഥയിലാണ്, ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരും അതിനെപ്പറ്റി ആശങ്കപ്പെടുന്നില്ല. തെരഞ്ഞെടുപ്പുകളില്‍ ജയിക്കുക എന്നതാണ് ഭരണകക്ഷിയായ ബിജെപിയുടെ ആവശ്യം, അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലഘട്ടത്തിലെ പാര്‍ട്ടിയും ഇന്നത്തെ ബിജെപിയും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്, അദ്ദേഹം സമന്വയത്തില്‍ വിശ്വസിച്ചപ്പോള്‍ ഇന്നത്തെ സര്‍ക്കാര്‍ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നത്"-യശ്വന്ത് സിന്‍ഹ പറഞ്ഞു.

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 27-നാണ് ആരംഭിക്കുക. എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് വലിയ  വെല്ലുവിളിയാണ് നേരിടുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നിരവധി തൃണമൂല്‍ നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറിയത്.മമതയുടെ വലംകൈയ്യായി പ്രവര്‍ത്തിച്ചിരുന്ന സുവേന്ദു അധികാരി ചേര്‍ന്നതിനു പിന്നാലെയാണ് നിരവധി തൃണമുല്‍ നേതാക്കള്‍  ബിജെപിയില്‍ എത്തിയത്. ഇത്തവണ നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ നേരിടുന്നത് സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന സുവേന്ദു അധികാരിയാണ്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More