ആലപ്പുഴയിലെ പൂച്ചാക്കലില്‍ അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ആറുപേരെ ഇടിച്ചു തെറിപ്പിച്ചു. റോഡരികില്‍ ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകന്‍ വേദവിനെയുമാണ് കാര്‍ ആദ്യം ഇടിച്ചത്. തുടർന്ന് റോഡിന് അരുകിലൂടെ നടന്നു പോവുകയായിരുന്ന കുട്ടികളെ എതിർ ദിശയിൽ നിന്ന് വന്ന കാർ ആദ്യം ഇടിച്ചു. പ്ലസ് ടു വിദ്യാർത്ഥിനികളായ ചന്ദന, അർച്ചന, സാഗി എന്നിവരെയാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വിദ്യാർത്ഥിനികൾ തെറിച്ചുപോയി. ഇവർ കനാലിലേക്കാണ് തെറിച്ചു വീണത്.
തുടർന്ന് കാർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന അനഘ എന്ന വിദ്യാർത്ഥിയെയും ഇടിച്ചു തെറിപ്പിച്ചു. റോഡരുകിലെ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം. കാര്‍ ഓടിച്ച അസ്‌ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.