രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ രജനീകാന്ത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയൊരു ശൂന്യതാണ് ഉള്ളതെന്നും മാറ്റത്തിനായി പുതിയൊരു പ്രസ്ഥാനം ഉണ്ടാവേണ്ടതുണ്ടെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയിൽ പൊതുപരിപാടിയിലാണ് രാഷ്ട്രീയ പ്രവേശനം ഉറപ്പാക്കി രജനീകാന്ത് നിലപാട് വ്യക്തമാക്കിയത്.
താൻ രൂപീകരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനായിക്കുമെന്നും, മുഖ്യമന്ത്രിയാകാനില്ലെന്നും രജനികാന്ത് അറിയിച്ചു. തന്റെ പ്രധാന ചുമത ഭരണത്തെ നിരീക്ഷിക്കുകയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെയും കരുണാനിധിയുടെയും കാലത്തിനു ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരു ശൂന്യതയാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയവും വ്യവസ്ഥയും മാറേണ്ടതുണ്ട്. അതിനു പുതിയ പ്രസ്ഥാനം വേണം. രാഷ്ട്രീയം നന്നാകാതെ പാര്‍ട്ടികള്‍ വന്നതുകൊണ്ട് കാര്യമില്ല. മാറ്റം ജനങ്ങളുടെ മനസിലും ഉണ്ടാകണമെന്ന് രജനീകാന്ത് പറഞ്ഞു. ഭൂരിഭാഗം പദവികളും യുവാക്കൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
താൻ രൂപീകരിക്കുന്ന പാർട്ടിയുടെ നയത്തെ കുറിച്ചും സംഘടനാ രീതിയെ കുറിച്ചും രജനി ചില സൂചനകൾ നൽകി. വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തില്‍ കൊണ്ടുവരും. യുവാക്കള്‍ക്കും പുതിയ ചിന്തകള്‍ ഉള്ളവര്‍ക്കുമായിരിക്കും പ്രധാന പദവികള്‍. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വിദഗ്ധസമിതി രൂപീകരിക്കും. തെറ്റുകള്‍ തിരുത്തും. മറ്റ് രാഷ്ട്രീയപാര്‍ട്ടികളിലെ മിടുക്കരായ നേതാക്കളെ ഒപ്പമെത്തിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചു