LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിവാദങ്ങള്‍ക്കൊടുവില്‍ തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി

തൃശ്ശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിലും, പാറമേക്കാവ് അമ്പലത്തിലുമാണ് ഇന്ന് കൊടിയേറിയത്. പൂരത്തിന് ഇനി 6 ദിവങ്ങളാണ് ബാക്കിയുള്ളത്. കൊവിഡ്‌  മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ആലിന്‍റെയും, മാവിന്‍റെയും ഇലകള്‍ കൊണ്ടാണ് കൊടിമരം അലങ്കരിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഇരുപതിനായിരം  പേരെങ്കിലും രോഗബാധിതരാവുകയും രണ്ടായിരം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുമെന്നും തൃശുര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.

പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിക്കണമെന്നും പൂരം സ്ഥിരം നടത്തുന്നതുപോലെ നടത്താനുളള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പൂരം നടത്തുന്നതില്‍ നിന്ന് മുന്നോട്ട് പോവില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. പൂരം നടത്താതിരിക്കാനായി ആരോഗ്യവകുപ്പ് ഊതിപ്പെരുപ്പിച്ച കണക്കാണ് നല്‍കുന്നതെന്നും ദേവസ്വം ഭാരവാഹികള്‍ ആരോപിച്ചു.

ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് പൂരം നടത്തുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ഇന്നലെ മാത്രം 10,031 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More