LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാനസിക രോഗികള്‍ക്ക് ഫുള്‍ കവറേജ് ഇന്‍ഷൂറന്‍സ് നല്‍കാത്തതെന്തുകൊണ്ടെന്ന് ഐ.ആർ.ഡി.എ വ്യക്തമാക്കണം - ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: മാനസിക രോഗികള്‍ക്ക് ഫുള്‍ കവറേജ് ഇന്‍ഷൂറന്‍സ് നല്‍കാത്തത് ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി. മാനസിക വൈകല്യമുള്ളവരെ ഫുള്‍ കവറേജില്‍ നിന്നൊഴുവാക്കുന്ന  പദ്ധതിക്ക് എന്തടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയതെന്ന് ഐ.ആർ.ഡി.എ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി)  വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപെട്ടു. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

മാനസിക ഇന്‍ഷൂറന്‍സ്  തുക 50,000 രൂപയായി നിജപ്പെടുത്തിയെന്ന പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. മാനസികാരോഗ്യവും ശാരീരികാരോഗ്യവും  തമ്മില്‍ യാതൊരുവിധത്തിലുള്ള വ്യത്യാസവുമില്ലെന്ന്  2017- ലെ നിയമം അനുശാസിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. 

35 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സിന് താന്‍ എല്ലാ തവണയും പണം അടക്കുന്നുണ്ട്, എന്നാല്‍ മാനസികാരോഗ്യ ചികിത്സിക്കാനാണെന്ന് പറഞ്ഞപ്പോള്‍  50,000 രൂപയാക്കി ചുരുക്കിയെന്ന് കമ്പനി അറിയിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് പ്രതിഭ എം. സിങ് ഐ.ആർ.ഡി.എ യോട് മറുപടി നല്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ വാദം കേള്‍ക്കാന്‍ കേസ് ജൂണിലേക്ക് മാറ്റി.


Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More