കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്റെ സഞ്ചാര വഴികൾ ഇത്തരത്തിലാണ്. യുകെ യിൽ നിന്ന് എത്തിയ 19 അംഗ സംഘത്തിലാണ് ഇയാളും ഭാര്യയും ഉൾപ്പെട്ടിരുന്നത്.ഇവർ മാർച്ച് 7 നാണ് കേരളത്തിൽ എത്തിയത്. കൊച്ചിയിൽ കാസിനോ ഹോട്ടലിലാണ് ആദ്യ ദിനം താമസിച്ചത്. തുടർന്ന് ആതിരപ്പിള്ളിയിലേക്ക് പോയി. യാത്രക്കിടെ ആതിരിപ്പിള്ളിയിലെ റെസിഡൻസി റെസ്റ്റോറന്റിൽ കയറി പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് ചെറുതുരുത്തി സന്ദർശിച്ചു. മാര്‍ച്ച് 10ന് മൂന്നാറിലെത്തി. കെടിഡിസി ടീ കൗണ്ടി റിസോർട്ടിലായിരുന്നു താമസം. ഇവിടെ നിന്ന് ഇയാള്‍ മാട്ടുപ്പെട്ടി സന്ദര്‍ശിച്ചു. അന്ന് തന്നെ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരം മൂന്നാറിലെ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളെയും കൊണ്ട് 11 ന് ആരോഗ്യ വകുപ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി പരിശോധന നടത്തി. തുടര്‍ന്ന് റിസോര്‍ട്ടില്‍ തന്നെ ഐസൊലേറ്റ് ചെയ്തു. ഇന്നലെ ഫലം പോസിറ്റീവ് ആണെന്ന റിസള്‍ട്ട് ലഭിച്ചു. രാത്രി 10.30ന് ഇയാള്‍ റിസോര്‍ട്ടില്‍ നിന്നും മുങ്ങിയെന്നും കലക്ടര്‍ അറിയിച്ചു.
ബ്രിട്ടീഷ് പൗരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാറിൽ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിദേശ ബുക്കിംഗ് നിർത്തിവയ്ക്കും. ജില്ലാ കളക്ടർ ഇത് സംബന്ധിച്ച് ഹോട്ടൽ ഉടമകൾക്ക് അറിയിപ്പ് നൽകി. നിലവിലെ വിനോദ സഞ്ചാരികൾക്ക് സംരക്ഷണം നൽകും. നിർദ്ദേശം ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂന്നാറിലെ ഹോം സ്റ്റേകൾ പരിശോധിച്ച് വിദേശികളുടെ പട്ടിക തയ്യാറാക്കും. സഞ്ചാരികൾ കൂടുതലെത്തുന്ന മേഖലകളില്‍ നാളെ അടിയന്തര യോഗം ചേരും.