തിരുവനന്തപുരം: വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. ഇത് സംബന്ധിച്ചു സംസ്ഥാന നേതാക്കള്‍ക്ക് അറിയിപ്പ് ലഭിച്ചു. പതിനഞ്ചാം നിയമസഭയില്‍ രമേശ് ചെന്നിത്തലക്ക് പകരമായാണ് വി. ഡി. സതീശനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇക്കാര്യം ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനഘടകത്തെ അറിയിച്ചു.
യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയെതുടര്‍ന്നാണ് വി. ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശൻ. നിയമസഭാ പിഎസി, എസ്റ്റ്മേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
എഐസിസി പ്രസിഡന്‍റ്, കെപിസിസി പ്രസിഡന്‍റ് എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച നേതാവാണ് വി.ഡി സതീശന്‍. കെപിപിസി അധ്യക്ഷസ്ഥാനത്തും മാറ്റമുണ്ടാകും. ആദ്യ പരിഗണന കെ.സുധാകരനാണ്.