തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി. ഡി സതീശനെ തെരഞ്ഞെടുത്തുകൊണ്ടുളള ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തല. 'കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു വി.ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തുകൊണ്ടുളള ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു. വി. ഡി സതീശന് അഭിനന്ദനങ്ങള്‍... എല്ലാ ആശംസകളും നേരുന്നു' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വി. ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരണമെന്നും നേതൃമാറ്റം വേണമെന്നും കോണ്‍ഗ്രസ്സില്‍ ആവശ്യമുയര്‍ന്നിരുന്നു. യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയെതുടര്‍ന്നാണ് വി. ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശൻ. നിയമസഭാ പിഎസി, എസ്റ്റ്മേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
എഐസിസി പ്രസിഡന്‍റ്, കെപിസിസി പ്രസിഡന്‍റ് എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച നേതാവാണ് വി.ഡി സതീശന്‍. കെപിപിസി അധ്യക്ഷസ്ഥാനത്തും മാറ്റമുണ്ടാകും. ആദ്യ പരിഗണന കെ.സുധാകരനാണ്.