ഡല്‍ഹി: അലോപ്പതി ചികിത്സാ രീതിയെക്കുറിച്ചുളള വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ബാബാ രാംദേവ്. ഖേദപ്രകടനത്തോടൊപ്പം പ്രസ്താവനക പിന്‍വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ എഴുതിയ കത്തിനു മറുപടിയായാണ് ബാബാ രാംദേവ് പ്രസ്താവന പിന്‍വലിക്കുന്നതായി വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. 'താങ്കളുടെ കത്ത് ലഭിച്ചു ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ജി. ഈ ഘട്ടത്തില്‍ വ്യത്യസ്ത ചികിത്സകളെക്കുറിച്ചുളള മുഴുവന്‍ വിവാദങ്ങളും അവസാനിപ്പിക്കാന്‍ എന്റെ പ്രസ്താവന പിന്‍വലിക്കുകയാണ്' എന്നായിരുന്നു ബാബാ രാംദേവിന്റെ ട്വീറ്റ്.
ആധുനിക വൈദ്യശാസ്ത്രത്തെയും അലോപ്പതിയെയും താന്‍ എതിര്‍ക്കുന്നില്ല. അലോപ്പതി വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. അതിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അവയെ തെറ്റായി വ്യാഖ്യാനിക്കരുത്. താന്‍ അലോപ്പതിയെ എതിര്‍ക്കുന്നില്ലെന്നും ബാബാ രാംദേവ് കത്തില്‍ വ്യക്തമാക്കി. ബാബാ രാംദേവിന്റെ പ്രസ്താവന അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ് അത് പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ ആവശ്യപ്പെട്ടിരുന്നു. അലോപ്പതിയെയും ശാസ്ത്രീയ വൈദ്യശാസ്ത്രത്തെയും അപകീർത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ ബാബാ രാംദേവിനെതിരെ നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അലോപ്പതി വിവേകശൂന്യമായ ശാസ്ത്രമാണെന്നായിരുന്നു രാംദേവിന്‍റെ പരാമര്‍ശം. ഡ്രഗ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ച റെംഡെസിവർ, ഫാവിഫ്ലു ഉൾപ്പെടെയുള്ള മരുന്നുകൾ കോവിഡ് ഭേദമാക്കുന്നതിൽ പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പുറമെ ആധുനിക മെഡിക്കൽ പ്രാക്ടീഷണർമാരെ 'കൊലപാതകികൾ' എന്നും അദ്ദേഹം വിളിച്ചിരുന്നു. രാംദേവിന്റെ കമ്പനി നിര്‍മ്മിച്ച മരുന്ന് പുറത്തിറക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു രാംദേവ് വിവാദ പരാമര്‍ശം നടത്തിയത്. അപ്പോള്‍ വേദിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും ഉണ്ടായിരുന്നു.