കൊവിഡ് ചികിത്സക്കായി പിഎം കെയർ ഫണ്ടിന് കീഴിൽ കേന്ദ്ര സർക്കാർ വിതരണം ചെയ്ത 1,800 വെന്റിലേറ്ററുകൾ കർണാടക ഉപയോഗിച്ചില്ലെന്ന് പരാതി. കൊവിഡിന്റെ ആദ്യ തരഗത്തിൽ 2000 ത്തോളം വെന്റിലേറ്ററുകളാണ് കർണാടകക്ക് നൽകിയത്. രണ്ടാം തരംഗസമയത്ത് 1200 വെന്റിലേറ്ററുകൾ നൽകി. ഇതിൽ 150 എണ്ണം മാത്രമാണ് രണ്ടാം തരംഗം ആരംഭിക്കും വരെ ഉപയോഗിച്ചത്. ബാക്കിയുള്ളവ ഉപക്ഷിക്കപ്പെട്ട നിലയിൽ ആശുപത്രികളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇവയിൽ ഭൂരിഭാഗം വെന്റിലേറ്ററിനും സാങ്കേതിക തകരാറുണ്ടെന്ന് പരാതിയുണ്ട്. അതേസമയം കഴിഞ്ഞ വർഷം പിഎം കെയേഴ്സ് ഫണ്ടിന് കീഴിൽ ലഭിച്ച 3,200 വെന്റിലേറ്ററുകളിൽ 1,400 എണ്ണവും ഉപയോഗിച്ചെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
പ്രവർത്തനരഹിതമായ വെന്റിലേറ്ററുകൾ വിതരണം ചെയ്ത കേന്ദ്രസർക്കാറിനെ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് രൂക്ഷമായി വിമർശിച്ചു. മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയിൽ ഇത്തരം വെന്റിലേറ്ററുകൾ വിതരണം ചെയതത് വിവേശശൂന്യമായ നടപടിയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനക്കേൾ കേന്ദ്ര സർക്കാർ പരിഗണന നൽകിയത് ഉപയോഗശൂന്യമായ വെന്റിലേറ്റർ നിർമിച്ച കമ്പനിക്കാണെന്ന് ജസ്റ്റിസ് ആർവി ഗുഗെ, ബി യു ദേബദ്വാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് പറഞ്ഞു. കൊവിഡ് പകർച്ചവ്യാധി സംബന്ധിച്ച വിവിധ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പിഎം കെയേഴ്സ് ഫണ്ടിനു കീഴിൽ കേന്ദ്രം വിതരണം ചെയ്ത 150 വെന്റിലേറ്ററുകളിൽ 113 എണ്ണംവും തകരാറിലാണെന്ന് ഔറംഗാബാദിലെ ആശുപത്രികൾ കോടതിയെ അറിയിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രി കെയർ ഫണ്ടിന്റെ കീഴിൽ വെന്റിലേറ്ററുകൾ വിതരണം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അജയ് തൽഹാർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ നൽകിയ വെന്റലേറ്ററുകൾക്ക് കുഴപ്പമൊന്നുമില്ലെന്നും, മറ്റ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്ത വെന്റിലേറ്ററുകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും വെന്റിലേറ്റർ കമ്പനി അറിയിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക