അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോടാ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. ഭരണ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ദ്വീപിനും പുറത്തും ശക്തമാകുന്നതിനിടെയാണ് പട്ടേൽ ലക്ഷദ്വീപിലെത്തുന്നത്. വിവാദ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് പട്ടേലിന്റെ നീക്കം. ദ്വീപ് നിവാസികൾ രൂപീകരിച്ച കോർകമ്മിറ്റി അഡ്മിനിസ്ട്രേറ്ററുമായി സംസാരിക്കും. വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് കോർ കമ്മിറ്റി രൂപീകരിച്ചത്. വിവാദ പരിഷ്കാരങ്ങളിൽ നിന്ന് പിന്നോട്ട് പോവാൻ അഡ്മിനിസ്ട്രേറ്റർ തയ്യാറാവാത്ത സാഹചര്യത്തിൽ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് അഡ്മിനിസ്ടേറ്ററുമായി ചർച്ച നടത്തുന്നത്.
ലക്ഷദ്വീപിൽ ഇന്ന് മുതൽ സന്ദർശക വിലക്ക് വരും. സന്ദർശക പാസിൽ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്നാണ് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. ലക്ഷദ്വീപില്‍ പ്രതിഷേധം കടുക്കുന്നതിനിടെയാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി എഡിഎം ഉത്തരവിറക്കിയത്. എഐസിസി സംഘവും ഇടത് എംപിമാരും ദ്വീപ് സന്ദര്‍ശിക്കാൻ അനുമതി തേടിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലക്ഷദ്വീപില്‍ യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ അഡ്മിനിസ്ട്രേറ്റർ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച കരട് നിയമം തയ്യാറാക്കാന്‍ ആറംഗ കമ്മിറ്റി രൂപീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിറക്കി. കവരത്തി എഡിഎമ്മിനാകും ലക്ഷദ്വീപിലേക്കുള്ള അനുമതി നല്‍കാന്‍ ഇനി മുതല്‍ അധികാരമുള്ളത് . സന്ദര്‍ശകര്‍ക്ക് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
ലക്ഷദ്വീപ് കലക്ടര്‍ എസ് അഷ്കർ അലിക്കെതിരെ പ്രതിഷേധിച്ച കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ 12 പേർ റിമാൻഡിലാണ്. ഗൂഡാലോചന, നിയമവിരുദ്ധമായി ഒത്തുചേരൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.