LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രധാനമന്ത്രിക്ക് മമതാ ബാനര്‍ജിയെ കാത്തുനില്‍ക്കേണ്ടി വന്നതില്‍ തെറ്റില്ല -മഹുവ മൊയ്ത്ര

കോല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ ചുഴലിക്കാറ്റ് ദുരിതം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മമതാ ബാനര്‍ജി കാത്തുനിര്‍ത്തിച്ച നടപടി വിവാദമായതോടെ തീപ്പൊരി ഡയലോഗുമായി തൃണമുല്‍ കോണ്‍ഗ്രസ്‌ എംപി മഹുവ മൊയ്ത്ര രംഗത്തെത്തി.

''താങ്കള്‍ അക്കൌണ്ടിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയ്ക്കായി കഴിഞ്ഞ 7 വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുകയാണ്, നോട്ടുനിരോധനത്തെ തുടര്‍ന്ന് എ ടി എമ്മിനു മുന്നില്‍ ഞങ്ങള്‍ മണിക്കൂറുകളോളം ക്യൂവില്‍ കാത്തുനിന്നു, ഇപ്പോള്‍ കൊവിഡ്‌ വാക്സിനു വേണ്ടി ഞങ്ങള്‍ മാസങ്ങളായി കാത്തുനില്‍ക്കുകയാണ്, ഇടയ്ക്കൊക്കെ താങ്കളും കാത്തുനില്‍ക്കൂ" - എന്നായിരുന്നു മഹുവ മൊയ്ത്ര എംപിയുടെ കമന്‍റ്. ട്വിറ്ററിലൂടെയാണ് മഹുവ മൊയ്ത്രയുടെ ആക്ഷേപഹാസ്യം കലര്‍ന്ന കമന്‍റ് പുറത്തുവിട്ടത്."പ്രധാനമന്ത്രി ഒരു മുപ്പത് മിനിട്ട് കാത്തിരിക്കേണ്ടി വന്നതിനെ കുറിച്ച് എന്തൊരു ബഹളമാണ് ഇവിടെ നടക്കുന്നത്, എന്ന മുഖവുരയോടെയാണ്‌ മൊയ്ത്ര എംപിയുടെ ട്വീറ്റ്. ഇതോടെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം 'യാസ്' ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി പശ്ചിമ ബംഗാളിലെത്തിയ പ്രധാനമന്ത്രിയെ 30 മിനുട്ടോളം സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജി കാത്തുനിര്‍ത്തിച്ചതിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അതൃപ്തി അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ നിന്നും മമത ബാനര്‍ജി വിട്ടുനിന്നിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുമായി വിമാനത്താവളത്തിലാണ് 15 മിനുട്ടോളം നീണ്ട ചര്‍ച്ച മമത നടത്തിയത്. തിടുക്കത്തില്‍ എത്തിയ മുഖ്യമന്ത്രി മമതാ ബാനര്‍ജി നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറുകയും മറ്റ് തിരക്കിട്ട പരിപാടികള്‍ ഉണ്ട് എന്ന് പറഞ്ഞ് സ്ഥലം വിടുകയാണ് ഉണ്ടായത് എന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ തന്റെ അസൌകര്യം നേരത്തെ തന്നെ അറിയിച്ചിരുന്നതായും പ്രധാനമന്ത്രി കാത്തുനില്‍ക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും മതാ ബാനര്‍ജി പ്രതികരിച്ചു. അതേസമയം രാജ്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്‌ ഒരു പ്രധാനമാന്ത്രിയോട് ഒരു മുഖ്യമന്ത്രി ഇത്രയും അപമര്യാദയായി പെരുമാറുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അധികാരത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രി മതാ ബാനര്‍ജി കാണിക്കുന്നത് എന്നും അവര്‍ ആരോപിച്ചു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More