കൊച്ചിയിലെ ബ്യൂട്ടിപാർലറിലെത്തി വെടിവെച്ചതിൽ പങ്കുണ്ടെന്ന് അന്താരാഷ്ട്ര കുറ്റവാളി രവിപൂജാര ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. ബ്യൂട്ടിപാർലർ ഉടമയും നടിയുമായ ലീന മറിയാ പോളിനെ ഭീഷണിപ്പെടുത്തിയത് താനാണെന്നും പൂജാര ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
മംഗലാപുരത്തെയും കാസർകോട്ടെയും ഗുണ്ടാ സംഘങ്ങളിൽ നിന്നാണ് മരിയ പോളിനെ കുറിച്ച് വിവരം ലഭിച്ചത്. ഇവരുടെ പക്കൽ വൻതോതിൽ പണമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീഷണിപ്പെടുത്തിയത്. പണം ആവശ്യപ്പെട്ട് നിരവധി തവണ ലീനയെ വിളിച്ചിരുന്നു. പണം നൽകാൻ മരിയാ പോൾ വിസമ്മതിച്ചതിനെ തുടർന്നാണ് ഭീഷണിപ്പെടുത്താൻ വെടിവെച്ചത്. ബ്യൂട്ടി പാർലറിലെത്തി വെടിവെച്ചവരെ നേരിട്ട് പരിചയം ഇല്ല. തന്റെ നിർദ്ദേശ പ്രകാരം മറ്റ് ചിലരാണ് ഇവരെ ബ്യൂട്ടിപാർലറിലെത്തി വെടിവെപ്പ് നടത്തിയതെന്നും പൂജരി ചോദ്യം ചെയ്യലിൽ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി.
പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ കൂടുതൽ പേർ പ്രതികളാകും. അടുത്ത ദിവസം, കവടവന്ത്രയിലെ ബ്യൂട്ടിപാർലറിൽ പൂജാരിയെ എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുക്കും.
പൂജാരിയെ കഴിഞ്ഞ ദിവസം രാത്രിയാണ് ക്രൈംബ്രാഞ്ച് കൊച്ചിയിലെത്തിച്ചത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് പൂജാരിയെ കസ്റ്റഡിയിലെടുത്തിരുന്നു. എട്ട് ദിവസത്തേക്കാണ് പൂജാരിയെ കസ്റ്റഡിയിൽ വിട്ട് നല്‍കിയിരിക്കുന്നത്.
കർണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള രവിപൂജാരയെ ഫെബ്രുവരിയില്‍ പരപ്പന അഗ്രഹാര ജയിലിലെത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഓൺലൈനായി എറണാകുളം അഡീ.സിജെഎം കോടതി മുമ്പാകെ ഹാജരാക്കി. തുടർന്ന് പൂജാരിയെ റിമാൻഡ് ചെയ്തു. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പ്രതിയെ കോടതി കസ്റ്റഡിയിൽ വിട്ടു. പൂജാരിയെ കേരളത്തിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. പ്രതിയെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2018 ജനുവരി 18-നാണ് കൊച്ചി കടവന്ത്രയിലെ ബ്യൂട്ടിപാർലറിൽ വെടിവെപ്പ് നടന്നത്. കേസിൽ പൂജാരിയെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളായ സിനിമ നിർമാതാവ് അജാസും, മോനായിയും ഇപ്പോഴും ഒളിവിലാണ്.
രാജ്യത്തിനകത്തും പുറത്തുമായി 200- ലധികം കേസുകളിലെ പ്രതിയാണ് പൂജാരി. കർണാടകയിൽ പൂജാരിയുടെ പേരിലുള്ളത് 100-ൽ അധികം കേസുകളാണ്. ആഫ്രിക്കയിലെ സെനഗലിൽ പിടിയിലായ പൂജാരി ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജാരിയെ സെനഗൽ പൊലീസ് അറസ്റ്റ് ചെയ്തത്.