കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടന്നു. കണ്ണൂര്‍ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയതില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് റെയ്ഡ്. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങത്തിൻ്റെ നേതൃത്വത്തിലാണ് മൊഴി എടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ നേരത്തെ കണ്ണൂർ ഡിടിപിസിയിൽ നിന്നും വിജിലൻസ് ശേഖരിച്ചിരുന്നു.ഉച്ചയ്ക്ക് 12 മണിയോടെയാണ് അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടില്‍ റെയ്ഡ് നടന്നത്.
2016 ല്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ നടത്തിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം. പദ്ധതിയില്‍ ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും അഴിമതി നടന്നുവെന്നുമാണ് കേസ്. 2011-16 കാലത്ത് കണ്ണൂർ എംഎൽഎയായിരുന്ന അബ്ദുള്ളക്കുട്ടി പിന്നീട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയും പിന്നീട് ലക്ഷദ്വീപിൻ്റെ ചുമതലയുള്ള ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാവുകയും ചെയ്തിരുന്നു.
കേസിൽ വിശദമായ അന്വേഷണം നടക്കണമെന്നാണ് എന്റെ നിലപാട്. എന്‍റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ഞാനും ശിക്ഷിക്കപ്പെടണം.എന്നാൽ പദ്ധതിക്ക് വേണ്ട ശുപാർശ നൽകിയതല്ലാതെ മറ്റൊരു കാര്യത്തിലും ഞാന്‍ ഇടപെട്ടിരുന്നില്ല- റെയ്ഡ്ന് ശേഷം അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക