LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രോഗികള്‍ക്ക് ആശ്വാസവും സന്തോഷവുമായി ഡോ. പിയോ എന്ന കുതിര

അസുഖങ്ങള്‍ മൂലം രോഗക്കിടക്കയിലായ മനുഷ്യര്‍ക്ക് പല തരത്തിലുളള തെറാപ്പികളും നല്‍കുന്നത് നാം കണ്ടിട്ടുണ്ട്. അതിലൊന്നാണ് പെറ്റ് തെറാപ്പി. രോഗിക്ക് ഏറ്റവും പ്രിയപ്പെട്ട മൃഗത്തിന്റെ സാന്നിദ്ധ്യം കൊണ്ട് അവര്‍ക്ക് ആശ്വാസവും സമാധാനവും നല്‍കുക എന്നതാണ് പെറ്റ് തെറാപ്പികൊണ്ട് ഉദ്ദേശിക്കുന്നത്. പാലിയേറ്റീവ് കെയര്‍ സെന്ററുകളിലും മാനസികാരോഗ്യകേന്ദ്രങ്ങളിലുമെല്ലാം നിലവില്‍ പെറ്റ് തെറാപ്പി നടത്തിവരുന്നുണ്ട്. മൃഗങ്ങളുടെ സാന്നിദ്ധ്യം മനുഷ്യരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനം. രക്ത സമ്മര്‍ദ്ദം കുറയ്ക്കുക, ഹൃദയമിടിപ്പ് മെച്ചപ്പെടുത്തുക രോഗിയുടെ വേദന മറക്കാന്‍ സഹായിക്കുക തുടങ്ങി ഒരുപാട് ഗുണങ്ങള്‍ നമുക്ക് പ്രിയപ്പെട്ട മൃഗങ്ങളുടെ സാന്നിദ്ധ്യം നമുക്ക് നല്‍കും. 

അത്തരത്തില്‍ പെറ്റ് തെറാപ്പി നല്‍കുന്ന ഒരു കുതിരയുണ്ട്. അവന്റെ പേര് പിയോ എന്നാണ്. പിയോ കുറേക്കാലമായി രോഗികള്‍ക്കും പ്രായമായവര്‍ക്കും ആശ്വാസമായി അവരോടൊപ്പം സമയം ചിലവിട്ട് പ്രവര്‍ത്തിക്കുകയാണ്. തന്റെ പരിശീലകനായ ബൗച്ചാക്കോയ്‌ക്കൊപ്പം ലെസ് ബബോട്ട്‌സ് ഡു കോയൂര്‍ എന്ന സംഘടനയിലാണ് പിയോ പ്രവര്‍ത്തിക്കുന്നത്. നോര്‍ത്തേണ്‍ ഫ്രാന്‍സിലെ കലായിസ് ഹോസ്പ്പിറ്റലിലാണ് പിയോ തന്റെ സാന്നിദ്ധ്യം കൊണ്ട് രോഗികള്‍ക്ക് ആശ്വാസമാവുന്നത്. പിയോ ഓരോ മാസവും ഇരുപതോളം രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്ക് തന്റെ സാന്നിദ്ധ്യത്തിലൂടെ ആശ്വാസം പകരുകയും ചെയ്യാറുണ്ട്.

പണ്ട് മത്സരയോട്ടങ്ങളില്‍ പങ്കെടുക്കുമായിരുന്ന പിയോയ്ക്ക് അന്ന് തന്നെ പരിക്കുപറ്റുന്ന ആളുകളോട് പ്രത്യേക അനുകമ്പയുളളതായി ഉടമസ്ഥന്‍ ബൗച്ചാക്കോയുടെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെയാണ് പ്രായമായവരെയും ക്യാന്‍സര്‍ രോഗികളെയും സന്ദര്‍ശിച്ച് അവര്‍ക്ക് ആശ്വാസമേകാന്‍ പിയോയെ പരിശീലിപ്പിക്കുന്നത്. പിയോയ്ക്ക് വളരെ സന്തോഷമുളള കാര്യമായിരുന്നു അത്. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് എന്തുകൊണ്ടാണ് പിയോ ഇത്രയും അനുകമ്പയോടെ പ്രവര്‍ത്തിക്കുന്നതെന്ന ഗവേഷണത്തില്‍ പിയോയുടെ ബ്രെയിന്‍ കൂടുതല്‍ അനുഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. അതാണ് പിയോ രോഗികളോടൊത്ത് ഇത്രയും സമയം ചിലവിടാന്‍ കാരണവും. 

ഓരോ ദിവസവും ഏത് രോഗികളെയാണ് കാണേണ്ടതെന്ന് പിയോ തന്നെയാണ് തീരുമാനിക്കുന്നത്. സെന്ററിലെത്തി ഓരോ വാതിലിനു മുന്നിലെത്തുമ്പോഴും പിയോ നില്‍ക്കുകയോ കാലുയര്‍ത്തുകയോ ചെയ്യും. പിന്നീട് രോഗിയുടെ കൂടെ കുറേ നേരം ചിലവിടുകയും അവര്‍ക്ക് ആശ്വാസമാവുകയും ചെയ്യുന്നു. പിയോയുടെ സാന്നിദ്ധ്യം വലിയ ആശ്വാസമാണെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും അഭിപ്രായം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 1 year ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 1 year ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 3 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 3 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More