കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബംഗളൂരില്‍ വിമത എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിനാണ് ദിഗ്‌വിജയ് സിംഗിനെ കസ്റ്റഡിയിലെടുത്തത്. എം.എല്‍.എമാരെ കാണാന്‍ അനുവദിക്കാത്തതിനെ തുടർന്നാണ് ധര്‍ണ നടത്തിയത്. 21 കോണ്‍ഗ്രസ് എംഎല്‍എമാരാണ് റിസോര്‍ട്ടിലുള്ളത്. എം.എല്‍.എ മാരെ ബി.ജെ.പി തടവില്‍ വച്ചിരിക്കുകയാണെന്ന് ദിഗ്‌വിജയ് സിങ്ങ് ആരോപിച്ചു.
മധ്യപ്രദേശിൽ 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. എതിര്‍ കക്ഷി ഹാജരാകാത്തതിനാൽ ഹരജി ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മധ്യപ്രദേശ് സ്പീക്കര്‍ എന്‍.പി പ്രജാപതി, മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. എംഎല്‍എമാരെ തടവിൽ ആക്കിയിരിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.