കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആന്ധ്രയിലെ കർഫ്യൂ ജൂൺ 30 വരെ നീട്ടി. ജൂൺ 20 ശേഷവും വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ കർഫ്യൂ തുടരും. കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി വൈ. എസ്. ജഗൻ മോഹൻ റെഡ്ഡിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴാത്തതിനെ തുടർന്ന് കിഴക്കൻ ഗോദാവരി ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയില്ല. രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ ജില്ലയിൽ കർഫ്യൂവിൽ ഇളവ് നൽകും. സർക്കാർ ഓഫീസുകളുടെ സമയത്തിൽ മാറ്റം ഇല്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ സംസ്ഥാന സർക്കാർ കൊവിഡ് കർഫ്യൂ ജൂൺ 20 വരെ നീട്ടിയിരുന്നു. രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ അവശ്യ വസ്തുക്കളുടെ കടകൾ തുറക്കാവുന്നതാണ്.ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6,151 കൊവിഡ് കേസുകളും 58 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 7,728 പേർ രോഗമുക്തരായി. സംസ്ഥാനത്ത് 69,831കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 18,32,902 പേർ കൊവിഡ് രോഗബാധിതരായി.