തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍റെ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങി സിപിഎം സെക്രട്ടറിയേറ്റ്. ജോസഫൈന്‍റെ പെരുമാറ്റം സര്‍ക്കാരിനെയും, പാര്‍ട്ടിയെയും മോശമായി ബാധികുമെന്ന വിലയിരുത്തലാണ് സിപിഎം ചര്‍ച്ചയുടെ പ്രധാന കാരണം. ജോസഫൈന്‍റെ വിശദീകരണം തേടിയ ശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് പാർട്ടി കടക്കുക.
തെരഞ്ഞെടുപ്പ് സമയത്ത് ഇടത് പക്ഷ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ഒന്നായിരുന്നു സ്ത്രീ സുരക്ഷ. അങ്ങനെയൊരു വാഗ്ദാനം നിലനില്‍ക്കെ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഭാഗത്ത് നിന്ന് മോശമായ തരത്തിലുള്ള പരാമര്‍ശം ഉണ്ടായിരിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിക്ക് വഴിയൊരുക്കിയിരിക്കുയാണ്. രാവിലെ ചേരുന്ന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ക്ഷീണിതയായത് കൊണ്ടും, സംസാരം ഉച്ചത്തില്‍ കേള്‍ക്കാത്തത് കൊണ്ടും അമ്മയുടെ സ്വാതന്ത്യത്തോടെയാണ് സംസാരിച്ചതെന്നുമായിരുന്നു ജോസഫൈന്‍ കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം. തന്‍റെ ഭാഗത്ത് നിന്ന് ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു വെന്ന് ഇന്നലെ വൈകുന്നേരം ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു.