കോഴിക്കോട്: വനിതാ കമ്മീഷന്‍ പാര്‍ട്ടിക്ക് അതീതമായി സ്വതന്ത്ര ഇടമായി മാറണമെന്ന് വടകര എംഎല്‍എ കെ. കെ. രമ. വനിതാ കമ്മീഷന്‍ അടക്കം എല്ലാ കമ്മീഷനുകളും പാര്‍ട്ടിക്കും സര്‍ക്കാരിനും അതീതമായി നില്‍ക്കുന്ന സ്വതന്ത്ര ഇടമാവണം. സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് കഴിഞ്ഞില്ലെങ്കില്‍ വനിതാ കമ്മീഷനെക്കൊണ്ട് കാര്യമില്ലെന്നും കെ. കെ. രമ പറഞ്ഞു. എം. സി. ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജി വെച്ചതില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈന്റെ രാജിയെ സ്വാഗതം ചെയ്യുന്നു, വിമര്‍ശനങ്ങള്‍ കടുത്തതിനുപിന്നാലെ രാജി വയ്ച്ചത് യുക്തമായ തീരുമാനമായിരുന്നു. പാര്‍ട്ടിയാണ് കോടതി എന്ന പരാമര്‍ശം ജോസഫൈനില്‍ നിന്നുണ്ടായത് പാര്‍ട്ടി ചട്ടങ്ങള്‍ക്കുകീഴില്‍ നില്‍ക്കുന്നതുകൊണ്ടാണ്. വനിതാ കമ്മീഷന്‍ അധ്യക്ഷയെ നിശ്ചയിക്കുന്നതടക്കം പാര്‍ട്ടിയുടെ ചരടുവലികള്‍ക്കപ്പുറം സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളുണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചാനൽ പരിപാടിക്കിടെ ഗാർഹിക പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരിച്ച സംഭവം വിവാദമായതോടെയാണ് ജോസഫൈന് രാജി വയ്ക്കേണ്ടി വന്നത്. സിപിഎം അനുഭാവികള്‍പോലും ജോസഫൈനെതിരെ രംഗത്തുവന്നിരുന്നു.
വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന പ്രസ്തവനയാണ് ജോസഫൈന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അവരോട് ഉടന്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.