തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള ഇത്തവണ തിരുവനന്തപുരത്ത് തന്നെ നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം നാല് മേഖലകളായിട്ടാണ് നടത്തിയത്. ഈ വർഷവും ചലച്ചിത്രമേള നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് തന്നെ മേള നടത്തണം എന്നാണ് സർക്കാരിൻ്റെ താത്പര്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിലാണ് ഒടിടി ഫ്ലാറ്റ് ഫോമുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. സിനിമകള്‍ തിയേറ്ററില്‍ വരണമെന്നതാണ് സര്‍ക്കാരിന്‍റെ താത്പര്യം. ഒടിടി ഫ്ലാറ്റ് ഫോമില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് വഴി കലാകാരന്മാര്‍ക്ക് താത്കാലിക ആശ്വാസം നൽകുവാന്‍ സാധിക്കും. അതിനാലാണ് സര്‍ക്കാര്‍ ഒടിടി ഫ്ലാറ്റ് ഫോമിനെയും പരിഗണനയില്‍ ഉള്‍പ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിനിമാ മേഖലയെക്കുറിച്ച് ഹേമ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ പരിഗണിക്കും. എല്ലാ തിയറ്ററുകളും നവീകരിക്കണമെന്ന് സര്‍ക്കാരിന്‍റെ നിലപാട്. ഇതിന് മുന്നോടിയായി സർക്കാർ തീയറ്ററുകൾ എല്ലാം ആധുനീകരിക്കും. ചിത്രാജ്ഞലിയെ ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പർ സിനിമാ നിർമ്മാണ കേന്ദ്രമാക്കി മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.