തിരുവനന്തപുരം: സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗര പരിതിക്കുള്ളിലാണ് 14 രോഗികളും ഉള്‍പ്പെട്ടിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ 14 കേസുകള്‍ കൂടെ വരുന്നത് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഗർഭിണിയായിരിക്കെയാണ് യുവതിയുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചത്. ജൂലൈ 7ന് യുവതിയുടെ പ്രസവം സാധാരണ നിലയിൽ നടന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈഡിസ് കൊതുകുകളാണ് പ്രധാനമായും സിക്ക വൈറസ് ബാധ പടര്‍ത്തുന്നത്. പനി, ചുമ, തലവേദന, സന്ധി വേദന, ചുവന്ന പാടുകള്‍ ഇവയെല്ലാം സിക്ക രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ ലക്ഷണങ്ങള്‍ നീണ്ട് നില്‍ക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള ഭൂരിഭാഗം ആളുകളിലും രോഗലക്ഷണങ്ങൾ കാണാറില്ല. മരണങ്ങൾ അപൂർവമാണ്. ഗർഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്.