അര ലക്ഷം പേര് കൊല്ലപ്പെട്ടു. 2.3 കോടി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. 50 ലക്ഷം പേര് ഇപ്പോഴും അഭയാര്‍ഥികളായി അലയുന്നു. പിന്നെയും കോടിക്കണക്കിന് പേര് കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തി. അറ്റമില്ലാത്ത കെടുതിയൽ ജീവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ നിസ്സഹായത കണ്ട് നെടുവീർപ്പിടുകയാണ് ലോകം.