തൃശൂരിലെ ഒരുത്സവം കാണാന്‍ പോയ ഒരു പാവം പത്തുവയസ്സുകാരിക്കുണ്ടായ ദാരുണമായ അനുഭവവും സുഗതടീച്ചര്‍ ആ കുട്ടിയെ അവരുടെ നേതൃത്വത്തിലുള്ള അഭയകേന്ദ്രത്തിലേക്ക് കൂട്ടിയതുമായ സംഭവം വളരെ വൈകാരികമായിത്തന്നെയാണവര്‍ അന്ന് എന്നോട് പറഞ്ഞത്. അത് എന്നെ സംബന്ധിച്ച് ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മായാത്ത ഒരു സംഭാഷണമായി കാതിലിപ്പോഴുമുണ്ട്
സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു