2019-ലെ ഷഹീൻ ബാഗ് പ്രതിഷേധത്തിലും 2020-ലെ ഡൽഹി കലാപത്തിലും ആം ആദ്മി സ്വീകരിച്ച അതേനയമാണ് ഇപ്പോഴും പിന്തുടരുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. കര്‍ണാടകയില്‍ അധികാരം നേടാന്‍ പരിശ്രമിക്കുന്ന കേജ്രിവാള്‍ ഡല്‍ഹിയിലെ നൂനപക്ഷങ്ങളെ മറന്നുപോകുകയാണ്.
കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടും ഇത് അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ബൃന്ദ കാരാട്ട് നേരിട്ടെത്തിയത്. കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നൂനപക്ഷങ്ങളുടെ വീടുകള്‍ പൊളിക്കല്‍ തുടര്‍ന്നത്. ഉത്തരവ് കയ്യില്‍ ലഭിക്കുമ്പോഴേക്ക് പരമാവധി കെട്ടിടങ്ങള്‍ പൊളിക്കാനാണ് ശ്രമം നടത്തിയതെങ്കിലും കൃത്യസമയത്ത് ബൃന്ദ കാരാട്ട് ഇടപെടുകയായിരുന്നു.
ജഹാംഗീര്‍പൂരിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജംഇയത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അടിയന്തര ഇടപെടല്‍ വേണമെന്നും കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു