അതേസമയം, മന്ത്രിയുടെ ചില വാക്കുകള്‍ മാത്രമെടുത്ത് മധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു. സിപിഎം പാര്‍ലമെന്ററി സമ്മേളനത്തില്‍ ഷംസീര്‍, റിയാസിനെ വിമര്ശിച്ചോയെന്ന ചോദ്യത്തില്‍ നിന്നും വിജയരാഘവന് ഒഴിഞ്ഞുമാറുകയും ചെയ്തു. ഷംസീറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താത്പര്യപ്പെടുന്നില്ലെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം മുന്പോട്ട് വെക്കുകയോ, ഞാന്‍ അതില്‍ എവിടെയും ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.
മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലാണ് മുഹമ്മദ് റിയാസ് പദവി ഒഴിയുന്നത്. ഡി വൈ എഫ്ഐ ദേശീയ പ്രസിഡന്റ് സ്ഥാനത്തിരിക്കെയാണ് റിയാസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അധികാരമേറ്റതും.