In this 'POST' section we publish Trending or Viral Social Media Posts. Trending or Viral means that some message has 'infected' or made an impact on a lot of people. As a result, it gets shared over Muziriz Post.
ഇന്നും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടി വരികയാണ്. ഇതിനെ ചോദ്യം ചെയ്യുമ്പോഴാണ് പെൺകുട്ടികളുടെ ആർജ്ജവം പ്രകടമാകുക. സ്ത്രീകൾക്കെതിരെയുള്ള വർദ്ധിച്ചു വരുന്ന അക്രമങ്ങളും സ്ത്രീ പീഢനങ്ങളും അപലപനീയമാണ്. അവിടെ സർക്കാരും സാംസ്കാരിക നായകരും രാഷട്രീയ നേതാക്കളും നിശബ്ദരാകുന്നത് ഹീനം തന്നെയെന്നും ജി ബാലചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഡെന്നീസിനെ ക്കുറിച്ചു പറയുമ്പോൾ നമ്മൾ എടുത്തു പറയാറുള്ള രണ്ട് ചിത്രങ്ങളുണ്ട്. ന്യൂഡെൽഹിയും രാജാവിന്റെ മകനും. രാജാവിന്റെ മകൻ ഒരു താരോദയത്തിന് കാരണമായെങ്കിൽ ഒരു താരത്തെ പുന:പ്രതിഷ്ഠിക്കുകയായിരുന്നു ന്യൂഡെൽഹി. ആഘോഷിക്കപ്പെടേണ്ട വിജയചരിത്രമാണ് ന്യൂഡെൽഹിയുടേത്. കാരണം, മുടന്തിപ്പോയ മലയാളസിനിമയെ പിടിച്ചു നടത്താൻ സഹായിച്ച ചിത്രമാണ് ന്യൂഡെൽഹി. ഏതോ പ്രകൃതി ദുരന്തം പോലെ മമ്മൂട്ടിച്ചിത്രങ്ങൾ കൂട്ടത്തോടെ
കേരളത്തിന്റെ വികസനം മുടങ്ങിയാലും കുഴപ്പമില്ല ഇടതുപക്ഷം ഇല്ലാതാകണമെന്ന ദുരാഗ്രഹമാണ് പ്രതിപക്ഷത്തിനെന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷണത്തിനും ഭൂമിക്കും വേണ്ടിയുള്ള സമരങ്ങളിലൂടെയാണ് എ.കെ.ജി പാവപ്പെട്ടവരുടെ പടത്തലവനായി മാറിയത്. 1952-ൽ ഇന്ത്യയുടെ പാർലമെന്റിൽ പ്രതിപക്ഷനേതാവായി മാറിയ എ കെ ജി ഇന്ത്യയൊട്ടുക്കും കോൺഗ്രസ് സർക്കാരിനെതിരായി നടക്കുന്ന ജനകീയ സമരങ്ങളിൽ ഇടപെട്ടു.
എ.കെ.ജി യോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവമാണ്. ജനങ്ങളോടുള്ള ആ സ്നേഹവും ജനങ്ങൾ എ.കെ.ജിയിലർപ്പിച്ച വിശ്വാസവും അനുപമമാണ്.
കിടപ്പാടം പിടിച്ചുപറിക്കാന്‍ നോക്കിയാല്‍ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം കനക്കുമെന്നും അത് താങ്ങാനുളള കരുത്ത് സി പി എമ്മിനോ സര്‍ക്കാരിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു
രാജ്യസഭ സീറ്റ് കിട്ടാത്തത് കൊണ്ടാണ് ഞാൻ ഇന്നലെ പോസ്റ്റ് ഇട്ടത് എന്ന ചിലരുടെ കമന്റ് കണ്ടു. രാജ്യ സഭ സീറ്റിനായി ഞാൻ ഒരു പരിശ്രമവും നടത്തിയില്ല. സീറ്റിന് വേണ്ടി ഞാൻ ഡൽഹിയിലോ, തിരുവനന്തപുരത്തോ പോയില്ല. എന്റെ പേര് രാജ്യ സഭ സീറ്റിന് പരിഗണിക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ വന്നത് എങ്ങനെ എന്ന് എനിക്കറിയില്ല.
ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഒരു പരിഹാരവുമുണ്ടായിട്ടില്ലെന്നും മനസ് വല്ലാതെ മടുത്തിരിക്കുകയാണെന്നും പത്മജാ വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ നിന്ന് താഴെയിറങ്ങി മണ്ണില്‍ അടിവാങ്ങുന്നവനൊപ്പം നിന്ന് അടിവാങ്ങി കുടിയൊഴിപ്പിക്കപ്പെടുന്ന, ആട്ടിയോടിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ജനം നമുക്കൊപ്പം നില്‍ക്കുമെന്നും പക്ഷേ അവരെയൊന്നും രാജ്യസഭയില്‍ പോയിട്ട് പഞ്ചായത്തുകളില്‍ പോലും പരിഗണിക്കില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു
എ എ റഹീമിനും പി സന്തോഷ് കുമാറിനും അവസരങ്ങള്‍ കൊടുക്കുമ്പോള്‍ ഇടതുപക്ഷം പുതിയ കാലത്തെയും മാറിയ രാഷ്ട്രീയ കാലാവസ്ഥയെയുമാണ് അഭിസംബോധന ചെയ്യുന്നതെന്നും അതിവേഗം തീരുമാനങ്ങളെടുക്കുമ്പോഴാണ് പാര്‍ട്ടിയുടെ കെട്ടുറപ്പും ജാഗ്രതയും അണികള്‍ക്ക് ബോധ്യമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ പുതിയ നേതൃത്വം വന്നപ്പോൾ ഉണർവ്വും ഊർജ്ജസ്വലതയും ഉണ്ടായിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ ഉണ്ടായ തിരഞ്ഞെടുപ്പ് തോൽവി കോൺഗ്രസിനെ അഖിലേന്ത്യാതലത്തിൽ വല്ലാതെ ക്ഷീണിപ്പിച്ചു.
വിദ്യാഭ്യാസവും ജോലിയും നേടുന്നതിനുള്ള നിബന്ധനയായി ശിരോവസ്ത്രം-ഹിജാബ് ഉപയോഗിക്കാൻ പാടില്ലെന്ന് നിർബന്ധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഉയർന്ന നാല് ചോദ്യങ്ങൾക്കുള്ള മറുപടിയെന്ന നിലയിലാണ് ഹൈക്കോടതി വിശാല ബഞ്ച് ഇപ്പോഴത്തെ വിധിപ്രസ്താവന തയ്യാറാക്കിയിട്ടുള്ളതെന്ന് കാണാം.