ബീജിംഗ്: കൊവിഡിന് പിന്നാലെ ചൈനയില്‍ മങ്കി ബി (ബി.വി) വൈറസ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടു. ബീജിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൃഗഡോക്ടറാണ് രോഗം ബാധിച്ച് മരണമടഞ്ഞത്. അതേസമയം, യുഎസിലെ ടെക്സാസിൽ മങ്കിപോക്സ് വൈറസ് ബാധിച്ച് ഒരാളെ കണ്ടെത്തിയിട്ടുണ്ട്. പുതിയ വൈറസ് ബാധയെ ഏറെ ആശങ്കയോടെയാണ് ചൈന നോക്കിക്കാണുന്നത്.
ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചത്ത കുരങ്ങുകളില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം പിടിപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ലാതെ മരണപ്പെട്ട രണ്ട് കുരങ്ങന്മാരുടെ പോസ്റ്റ്‌മോര്‍ട്ടം ഇദ്ദേഹം നടത്തിയിരുന്നു. ഇതിന് ശേഷം ഡോക്ടര്‍ക്ക് തലകറക്കവും, ശര്‍ദ്ദിയും അനുഭവപ്പെടുകയും പിന്നീട് പനി ബാധിക്കുകയുമായിരുന്നു. മികച്ച ചികിത്സക്ക് ഡോക്ടറെ വിധേയമാക്കിയെങ്കിലും മരണപ്പെടുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അദ്യമായാണ് മനുഷ്യരില്‍ ബി.വി വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗിയുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക തയാറാക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാവരുടെയും ഫലം നെഗറ്റീവാണ്. അതിനാല്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യവിദഗ്ദര്‍ അറിയിച്ചു.