ചൈന: ലോകത്ത് ആദ്യമായി കൊവിഡ് സ്ഥിരികരിച്ച ചൈനയിലെ വുഹാനില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കൊവിഡ്. ഈ സാഹചര്യത്തില്‍ വുഹാനിലെ എല്ലാ ജനങ്ങളെയും പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പുതിയതായി 7 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വുഹാനില്‍ 11 ദശലക്ഷം ആളുകളാണുള്ളത്. എല്ലാവരുടെയും ന്യൂക്ലിക് ആസിഡ് പരിശോധനയാണ് നടത്തുകയെന്ന് വുഹാനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ലി താവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചൈനയില്‍ കോവിഡ് വ്യാപനം ഏതാനും ദിവസങ്ങളിലായി കൂടിവരികയാണ്. 10 ദിവസത്തിനുള്ളില്‍ 300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതോടൊപ്പം രാജ്യത്തുടനീളം കൂട്ടപരിശോധനയും, ലോക്ക്ഡൌണും ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊറോണ വൈറസ് മഹാമാരി ചൈനയിലെ വുഹാനിലുള്ള ഒരു ലബോറട്ടറിയിൽ നിന്നാണ് ഉണ്ടായതെന്ന് ലോക രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. അതിന് ധാരാളം തെളിവുകൾ ഉണ്ടെന്ന് യുഎസും വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത്തരം ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. വൈറസ് താനേ ഉണ്ടായതാണെന്ന് ശാസ്ത്രീയമായ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.