LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണയുമായി പോരാട്ടം തുടരുന്നതിനിടെ ക്രൊയേഷ്യയില്‍ വന്‍ ഭൂചലനം

ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രെബിന് വടക്ക് ശക്തമായ ഭൂചലനം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ മണ്ണിനടിയിലായി. പലയിടങ്ങിലും വലിയ തീപിടുത്തവും ഉണ്ടായി. നിരവധി സ്ഥലങ്ങളിൽ അഗ്നിശമന സേനയും സൈന്യവും നടത്തുന്ന രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിലാണെന്നും, ഇതിനകം രക്ഷപ്പെടുത്തിയ പലരുടേയും നില ഗുരുതരമാണെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പടിഞ്ഞാറൻ ബാൽക്കണിലുടനീളം ഉണ്ടായ ഭൂചലനം 10 കിലോമീറ്റർ ചുറ്റളവില്‍ പ്രകമ്പനം സൃഷ്ടിച്ചുവെന്നും റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയെന്നും ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. കഴിഞ്ഞ 140 വർഷത്തിനിടെ സാഗ്രെബിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഇതെന്ന് പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ച് പറഞ്ഞു. നഗരത്തിലെ പരസിദ്ധമായ കത്തീഡ്രല്‍ അടക്കം നിലംപരിശായി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നഗരം പൂര്‍ണ്ണമായും അടച്ചിട്ടതായിരുന്നു. 

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ രാജ്യം പാടുപെടുന്നതിനിടെയാണ് ഭൂചലനം ഉണ്ടായത്. സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നവരും സാമൂഹിക അകലം പാലിക്കണമെന്ന് ക്രൊയേഷ്യയുടെ ആഭ്യന്തര മന്ത്രി ഡാവോർ ബോസിനോവിച്ച് പറഞ്ഞു. ക്രൊയേഷ്യയില്‍ ഇതുവരെ 206 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മരിച്ചു. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More